ഞാനെന്തിന് ഈ കടല്‍ത്തീരത്ത് വന്നു എന്ന് എനിക്കറിയില്ല. ഓരോ തവണയും കൂടുതല്‍ വീറോടെ തീരത്തേക്ക് ആഞ്ഞടിക്കുന്ന തിരകളെ നോക്കി നില്‍ക്കുമ്പോഴും മനസ്സ് മന്ത്രിച്ചു എനിക്കൊന്നും നേടാനില്ല ഇവിടെ നിന്നും. എങ്കിലും ഏതോ ഒരു ജന്മ നിയോഗം പോലെ ഞാനിന്ന് ഈ കടപ്പുറത്ത്...
സായം സന്ധ്യയില്‍ ചുവന്ന പട്ടുടുത്ത മണവാട്ടിയെ പോലെ തോന്നി ഈ കടൽ തീരം. മണല്‍പരപ്പില്‍ നിന്ന എന്‍റെ കാലുകളില്‍ തൊട്ടു പിന്‍വലിഞ്ഞ കുഞ്ഞു തിരകള്‍ക്കു എന്നോട് എന്തോ പറയാന്‍ ഉണ്ടായിരുന്നപോലെ.....
മമ്മയുമായ് പണ്ടെപ്പോഴോ ഇവിടെ വന്ന ഓര്‍മ്മകള്‍ മനസ്സിൽ നിറഞ്ഞു നിന്നു .
ഒരു പക്ഷെ മുകളില്‍ ഇരുന്നു മമ്മ എന്നെ കാണുന്നുണ്ടാകും, ഞാന്‍ അവിടെ നില്ക്കുന്നതും, അലക്ഷ്യമായി തിര എണ്ണുന്നതും, തിരകള്‍ എന്നെ പൊതിയുന്നതും അങ്ങനെ എല്ലാം അല്ലെ!
സായം സന്ധ്യയില്‍ ചുവന്ന പട്ടുടുത്ത മണവാട്ടിയെ പോലെ തോന്നി ഈ കടൽ തീരം. മണല്‍പരപ്പില്‍ നിന്ന എന്‍റെ കാലുകളില്‍ തൊട്ടു പിന്‍വലിഞ്ഞ കുഞ്ഞു തിരകള്‍ക്കു എന്നോട് എന്തോ പറയാന്‍ ഉണ്ടായിരുന്നപോലെ.....
മമ്മയുമായ് പണ്ടെപ്പോഴോ ഇവിടെ വന്ന ഓര്‍മ്മകള്‍ മനസ്സിൽ നിറഞ്ഞു നിന്നു .
ഓരോ വട്ടവും തിരമാലകള്‍ എന്നെ പൊതിയുമ്പോള്‍ എവിടെ നിന്നോ മമ്മ എന്നെ ചേര്‍ത്ത് പിടിക്കും പോലെ തോന്നി.
ഒരു പക്ഷെ മുകളില്‍ ഇരുന്നു മമ്മ എന്നെ കാണുന്നുണ്ടാകും, ഞാന്‍ അവിടെ നില്ക്കുന്നതും, അലക്ഷ്യമായി തിര എണ്ണുന്നതും, തിരകള്‍ എന്നെ പൊതിയുന്നതും അങ്ങനെ എല്ലാം അല്ലെ!
ഇടക്ക് മനസ്സൊന്നു പതറിയപ്പോള്‍ ഓര്‍ത്തു ഈ തിരകളോടൊപ്പം കടലി ആഴങ്ങളിലേക്ക് നീന്തിയിറങ്ങിയാലോ എന്ന്. മമ്മ എനിക്കായി അവിടെ കാത്തിരിക്കും പോലെ.
തിരിഞ്ഞു നോക്കിയപ്പോള്‍ അങ്ങ് ദൂരെ ഒരു പാറപ്പുറത്ത് എന്നെയും നോക്കി ഇരിക്കുന്ന അപ്പയുടെ മുഖം.
മനസ്സിലെ വേണ്ടാത്ത ചിന്തകളെ കടലിലെക്കെറിഞ്ഞു ഞാന്‍ തിരിഞ്ഞു നടന്നു.
അടുത്തെത്തിയപ്പോള്‍ എൻറെ മനസ്സിലെ കള്ളത്തരം മനസ്സിലായ പോലെ അപ്പ എന്നെ നോക്കി വെറുതെ ചിരിച്ചു.
മനസ്സിലെ വേണ്ടാത്ത ചിന്തകളെ കടലിലെക്കെറിഞ്ഞു ഞാന്‍ തിരിഞ്ഞു നടന്നു.
അടുത്തെത്തിയപ്പോള്‍ എൻറെ മനസ്സിലെ കള്ളത്തരം മനസ്സിലായ പോലെ അപ്പ എന്നെ നോക്കി വെറുതെ ചിരിച്ചു.
ഒരുപാടു പഴയകാല ഓര്‍മ്മകളും അയവിറക്കി കടല്‍ഭിത്തി കെട്ടിയ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ നടക്കവേ കയ്യിലിരുന്ന Sunshades തെന്നിത്തെറിച്ചു ആ പാറകള്‍ക്കിടയിലേക്ക് വീണു.
ഒരുപാട് തിരഞ്ഞെങ്കിലും കിട്ടിയില്ല. മമ്മയുടെ shades ആയിരുന്നു അത്,
ഞാന്‍ നിധി പോലെ കാത്തുസൂക്ഷിച്ചു കൊണ്ട് നടന്നത്.
ആരോ പറഞ്ഞു നോക്കേണ്ട മോളെ ഇനി അത് കിട്ടില്ല, രാത്രി തിര പൊങ്ങുമ്പോ അത് കടലമ്മ കൊണ്ട് പോകുമെന്ന്! കണ്ണ് നിറഞ്ഞു പാറപ്പുറത്തിരുന്ന എന്നോട് അപ്പ പറഞ്ഞു, സാരമില്ല, മമ്മ പോയ പിന്നാലെ അതും പോയെന്നോര്‍ത്താ മതി.
ഒരുപാട് തിരഞ്ഞെങ്കിലും കിട്ടിയില്ല. മമ്മയുടെ shades ആയിരുന്നു അത്,
ഞാന്‍ നിധി പോലെ കാത്തുസൂക്ഷിച്ചു കൊണ്ട് നടന്നത്.
ആരോ പറഞ്ഞു നോക്കേണ്ട മോളെ ഇനി അത് കിട്ടില്ല, രാത്രി തിര പൊങ്ങുമ്പോ അത് കടലമ്മ കൊണ്ട് പോകുമെന്ന്! കണ്ണ് നിറഞ്ഞു പാറപ്പുറത്തിരുന്ന എന്നോട് അപ്പ പറഞ്ഞു, സാരമില്ല, മമ്മ പോയ പിന്നാലെ അതും പോയെന്നോര്‍ത്താ മതി.
മമ്മ കൊണ്ട് പൊയ് കാണുമെന്ന്!
മനസ്സില്‍ സങ്കടം ഉണ്ടായിരുന്നെങ്കിലും ഞാന്‍ ഓര്‍ത്തു സ്വര്‍ഗ്ഗത്തില്‍ മമ്മിക്കു എന്തിനാ sunshades?? അവിടേം ബീച്ച് കാണുവോ? നല്ല വെയിലാണോ അവിടെ? ഒരുപാടു ആള്‍ക്കാരൊക്കെ കാണുവോ
ഉത്തരം കിട്ടാത്ത ഒരു നൂറു ചോദ്യങ്ങളുമായി ഞാന്‍ കാറിലേക്ക് കയറി. വണ്ടി കൊച്ചി ലക്ഷ്യമാക്കി വേഗത്തില്‍ നീങ്ങി തുടങ്ങി!!!

No comments:
Post a Comment